ഏറ്റുമാനൂര്‍: ആര്‍എസ്എസ് ഏറ്റുമാനൂര്‍ താലൂക്ക് കാര്യാലയത്തിന് തീയിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഹസനമാകുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. എന്നാല്‍ കാര്യാലയം സ്ഥിതി ചെയ്യുന്നതിന്റെ പരിസരത്ത് സിസിടിവി ക്യാമറകള്‍ ഇല്ല. ക്ഷേത്ര മൈതാനത്ത് ക്യാമറ ഉണ്ടെങ്കിലും രാത്രിയിലെ ദൃശ്യം അവ്യക്തമായിരിക്കുമെന്ന് പോലീസ് തന്നെ പറയുന്നുണ്ട്. മഹാദേവക്ഷേത്രത്തിന് തെക്കേനടയിലുള്ള കാര്യാലയത്തിന് സിപിഎം പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് തീയിട്ടത്. സംഭവത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് സൂചന ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറാകുന്നില്ല.
കാര്യാലയം തീയിട്ടതിന് രണ്ട് ദിവസം മുമ്പ് മാരാകയുധങ്ങളുമായി എത്തി ഒരുസംഘം ആക്രമം നടത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ആറോളം ബൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ കീഴടങ്ങിയ അഞ്ച് പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിടുകയാണ് പോലീസ് ചെയ്തത്. ഇതിന് പിന്നാലേയായിരുന്നു കാര്യാലയം തീയിട്ടത്. എന്നാല്‍ ആദ്യം നടന്ന അക്രമവുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിന് പോലീസ് തയ്യാറാകുന്നില്ല.
പുറത്തുനിന്ന് മണ്ണെണ്ണ ഒഴിച്ച് അകത്തേക്ക് തീ കത്തിച്ചിടുകയായിരുന്നു. തീപടര്‍ന്ന് കയറാന്‍ ജനല്‍ പാളികളിലും വാതിലുകളിലും പരിസരത്തും മണ്ണെണ്ണ ഒഴിച്ചിരുന്നു. വളരെ ആസൂത്രിതമായിട്ട് നടത്തിയ ആക്രമണമായിട്ടും പോലീസ് ഗൗരവകരമായ അന്വേഷണത്തിന് തയ്യാറായിട്ടില്ല. സംഭവം നടന്നതിന്റെ പിറ്റേദിവസം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുക മാത്രമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: