പാലാ: പുതിയ അംഗത്വ കാര്‍ഡ് വിതരണത്തിലെ കള്ളക്കളി ബോധ്യപ്പെട്ടതോടെ രാമപുരം റീജണല്‍ സഹകരണ ബാങ്കിലേക്ക് ഇന്ന് നടക്കേണ്ട തെരഞ്ഞെടുപ്പ് സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന് അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചു.
നിലവിലെ ബാങ്ക് പ്രസിഡന്റ് വി.എ. ജോസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രണ്ടായിരത്തോളം പേര്‍ക്ക് പുതിയ അംഗത്വം നല്‍കിയിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
27700 മുതല്‍ 29651 വരെയുള്ള അംഗത്വ പ്രവേശന രജിസ്റ്ററിലും തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന് സംഘത്തില്‍ സൂക്ഷിക്കേണ്ട ഫോറം 6 ബി പ്രകാരമുള്ള രജിസ്റ്ററിലും അതാത് അംഗത്തിന്റെ ഒപ്പ് നേരിട്ട് രേഖപ്പെടുത്തുന്നതിന് പകരം, അംഗങ്ങളുടേതെന്ന് ബാങ്ക് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ച ഒപ്പ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്കാന്‍ ചെയ്താണ് ഉള്‍പ്പെടുത്തിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദു ചെയ്തു കൊണ്ടുള്ള കമ്മീഷന്റെ നടപടി.
കേരളാകോണ്‍ഗ്രസ്(എം) ലെ രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു മത്സരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ എം.പി ശ്രീനിവാസ് നേതൃത്വം നല്കുന്ന ബിജെപിയുടെ ദേശീയ ജനാധിപത്യ മുന്നണി മാത്രമാണ് ശക്തമായ എതിര് പാനലായി മത്സരരംഗത്തുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: