പാലാ: കുരിശുപള്ളി ജംഗ്ഷനിലും വ്യാപാരസ്ഥാപനത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളുടെ നടപടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രതിഷേധിച്ചു. ക്രിസ്തുമസ് തലേന്ന് പാലാ നഗരത്തില്‍ കുരിശുപള്ളി ജംഗ്ഷന് സമീപം പടക്കകട നടത്തിയിരുന്ന തോട്ടുങ്കല്‍ സ്റ്റോഴ്സിന് നേരെയായിരുന്നു ആക്രമണം. അക്രമത്തില്‍ കടയുടമയ്ക്കും മകനും തലയ്ക്ക് പരിക്കേറ്റു.
കുറ്റവാളികള്‍ക്കെതിരേ അടിയന്തിര നടപടികള്‍ സ്വീകരിച്ച പോലീസ് നടപടിയെ വ്യാപാരഭവനില്‍ പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍ അദ്ധ്യക്ഷനായ യോഗം സ്വാഗതം ചെയ്തു. പാലാ വെള്ളപ്പാട് പോളശേരി വീട്ടില്‍ വിനീത് (26), പാലാ വെള്ളാപ്പാട് പുളിക്കണ്ടത്തില്‍ വീട്ടില്‍ സാജൂ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. യോഗത്തില്‍ വി.സി ജോസഫ്,ജോസ് ജോസഫ്,അനൂപ് ജോര്‍ജ്ജ്, ബൈജു കൊല്ലംപറമ്പില്‍, ജോമോന് കുറ്റിയാങ്കല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: