കണ്ണൂര്‍: ട്രാക്ക് അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ അനിശ്ചിതമായി വൈകിപ്പിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധത്തിന് കാരണമാകുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ യാത്രക്കാരെ സമരത്തിന് പ്രേരിപ്പിക്കുന്നതരത്തിലുള്ള നടപടികളാണ് റെയില്‍വേയിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിവരുന്നത്.
റെയില്‍വേ വികസനത്തിനും മറ്റും കോടികള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും റെയില്‍വെയെ വൈവിധ്യവല്‍ക്കരിച്ച് കൂടുതല്‍ ജനകീയമാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരുമ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ ട്രാക്ക് അറ്റകുറ്റപ്പണികളുടെ പേരില്‍ തീവണ്ടികള്‍ അനിശ്ചിതമായി വര്‍ദ്ധിപ്പിക്കുന്നത്. കണ്ണൂരിനും ഷോര്ണൂരിനുമിടയില് ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഗതാഗത നിയന്ത്രണം ജനുവരി 30 വരെ നീട്ടിയത് ഇതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഈ മാസം 31വരെയാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ താല്പര്യപ്രകാരം അടുത്തമാസം വരെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും ഉച്ചക്ക് 12നും വൈകിട്ട് 4നും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതനുസരിച്ച് ചില ട്രെയ്നുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. രാവിലെ 10.40ന് കണ്ണൂരിലെത്തി 10.50ന് പുറപ്പെടുന്ന മംഗലൂരു-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറും ഉച്ചകഴിഞ്ഞ് 3.20ന് കണ്ണൂരിലെത്തി 3.30ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-മംഗലൂരു ഫാസ്റ്റ് പാസഞ്ചറും ജനുവരി 30വരെ ഷോര്‍ണൂരിനും കണ്ണൂരിനുമിടയില്‍ ഓടില്ല. ഇച്ചക്ക് 1.30ന് കണ്ണൂരിലെത്തി 1.40ന് പുറപ്പെട്ടിരുന്ന മംഗലൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഈ ദിവസങ്ങളില്‍ ഒന്നര മണിക്കൂറോളം വൈകും.
ഈ വണ്ടി ഉച്ചക്ക് 1 മണിക്കേ മംഗലൂരുവില്‍ നിന്ന് പുറപ്പെടുകയുള്ളൂ. കണ്ണൂരില്‍ നിന്നും ഉച്ചക്ക് 2.35ന് പുറപ്പെട്ടിരുന്ന എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഇനി 35 മിനിറ്റ് വൈകി 3.10നാണ് പുറപ്പെടുക. 2.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഷോര്‍ണൂര്‍ പാസഞ്ചറും 35 മിനിറ്റ് വൈകി 3.20ന് പുറപ്പെടും.
ശനിയാഴ്ചകളില്‍ ഉച്ചക്ക് 2.10ന് കണ്ണൂരിലെത്തി 2.15ന് പുറപ്പെടുന്ന ദാദര്‍ തിരുനല്‍വേലി എക്സ്പ്രസ് 45 മിനിറ്റ് വൈകും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 1.15ന് കണ്ണൂരിലെത്തി 1.20ന് പുറപ്പെടുന്ന പൂനെ എറണാകുളം എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകും.
ട്രെയ്നുകള്‍ അനിശ്ചിതമായി വൈകുന്നത് യാത്രക്കാര്‍ക്ക് ഏറെ ക്ലേശമുണ്ടാക്കുന്നുണ്ടങ്കിലും ചില ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ദുരിതം കണ്ട് സന്തോഷിക്കുന്ന സ്ഥിതിയാണുള്ളത്. അപകടരഹിത റെയില്‍ യാത്രയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ട്രെയിനുകള്‍ കൂടുമ്പോള്‍ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ അത്യാവശ്യാണ്. എന്നാല്യാത്രക്കാരുടെ ദുരത്തിന് പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: