ഷിംല: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ജയ്റാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിംലയിലെ റിഡ്ജ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ.
അതുകഴിഞ്ഞുള്ള മടക്കയാത്രയില്‍ പക്ഷെ മോദിക്ക് ഒരു സ്റ്റോപ്പുണ്ടായിരുന്നു, മാള്‍ റോഡിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍. ഹെലിപ്പാഡിലേക്ക് പോകും വഴി ഇവിടെയെത്തിയ അദ്ദേഹം റോഡില്‍ നിന്ന് ഒരു കപ്പ് ചൂടു കാപ്പി കുടിച്ചു. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുന്‍പ് ഹിമാചലില്‍ വന്നപ്പോഴൊക്കെ മോദി ഇവിടെ നിന്ന് കാപ്പികുടിക്കുമായിരുന്നു.
ആ ഓര്‍മ്മയിലാണ് ഇന്നലെയും ഷിംലയില്‍ എത്തിയത്. മാള്‍ റോഡില്‍ മോദി കാപ്പി കുടിക്കുന്നതു കണ്ട് ജനങ്ങളും അമ്പരന്നു. ഇതോടെ സെല്‍ഫിയെടുക്കാന്‍ തിരക്കായി.
സുരക്ഷാ വീഴ്ച: പോലീസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂദല്‍ഹി: നോയിഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഡെ. പോലീസ് ഇന്‍സ്പെക്ടര്‍ ദിലീപ് സിങ്, കോണ്‍സ്റ്റബിള്‍ ജയ്പാല് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ദല്‍ഹി ഡ്രൈവറില്ലാ മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: