ന്യൂദല്‍ഹി: ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ അമ്മയും ഭാര്യയുമായി കാണാന്‍ അനുവദിച്ചതിനെ പാകിസ്ഥാന് ഗൂഢലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.
കുല്‍ഭൂഷണിന്റെ കാര്യത്തില്‍ പാകിസ്ഥാന് മുന്‍ധാരണകള്‍ ലംഘിക്കുകയായിരുന്നു. ജാദവിന്റെ വിചാരണ പോലും സുതാര്യമായല്ല നടത്തിയത്. അതിന് പിന്നാലെ അദ്ദേഹത്തിന്റെ അമ്മയേയും ഭാര്യയേയും വസ്ത്രമഴിച്ച് പരിശോധിക്കുകയും ചെയ്തുവെന്നും സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: