ന്യൂദല്‍ഹി: ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങില്‍ അഴിമതിയെന്ന് കണ്ടെത്തല്‍. ഐആര്‍സിടിസിയുടെ വെബ്സൈറ്റിലാണ് തിരിമറികള്‍ നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് രഹസ്യമായി നടന്നിരുന്ന സൈബര്‍ കുറ്റകൃത്യം പുറത്തായത്.
ഐആര്‍സിടിസി വെബ്സൈറ്റിനെ കുറിച്ച് എല്ലാം വ്യക്തമായി അറിയാവുന്ന അജയ് ഈ സാഹചര്യം മുതലെടുത്ത് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുകയും രാജ്യത്തെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്കു വില്‍ക്കുകയും ചെയ്തു. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടക്കുന്ന ബുക്കിങ്ങുകള്‍ക്ക് അനുസരിച്ച് നിശ്ചിത തുക ലഭിക്കുന്ന വിധത്തിലായിരുന്നു അജയ് ഇടപാട് നടത്തിയിരുന്നത്. ഈ വിധത്തില്‍ വലിയ തുകയാണ് ഓരോ ദിവസവും ബിറ്റ്കോയിന്, ഹവാല നെറ്റ്വര്‍ക്ക് വഴി ഇയാള്‍ നേടിയത്.
ഐടി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മുംബൈ, ഉത്തര്‍പ്രദേശില ജൗന്‍പുരില്‍നിന്ന് നിരവധി ട്രാവല്‍ ഏജന്റുമാരെയും സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് 89.42 ലക്ഷരൂപയും 61.29 ലക്ഷത്തിന്റെ സ്വര്‍ണവും നിരവധി കമ്ബ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും സിബിഐ കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും സിബിഐ വ്യക്തമാക്കി.
ഇത്തരം തട്ടിപ്പ് രാജ്യത്ത് വലിയൊരു ശൃഖലയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഐആര്‍സിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ അനധികൃതമായി ബുക്ക് ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നിമിഷങ്ങള്‍കൊണ്ട് 800 മുതല്‍ 1000 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സോഫ്റ്റ് വെയര്‍ വഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: