ന്യൂദല്‍ഹി: 21 മാസത്തിന് ശേഷം തങ്ങളെ കണ്ട കുല്ഭൂഷണ് വളരെ വിചിത്രമായ രീതിയിലാണ് സംസാരിച്ചതെന്ന് കുല്ൂഷണിന്റെ അമ്മ അവനതിക.താന്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിച്ചു എന്ന് കുല്ഭൂഷണ് ഏറ്റുപറയുകയായിരുന്നു. മാത്രമല്ല പല ഭീകരാക്രമണങ്ങളുടേയും സൂത്രധാരന്‍ താന്‍ ആയിരുന്നുവെന്നും കുല്ഭൂഷണ് പറഞ്ഞുവെന്നും അമ്മ അവന്തി പറയുന്നു.എന്നാല്‍ അമ്മ കുല്‍ഭൂഷണിന്റെ അസ്വാഭാവികമായ ഏറ്റുപറച്ചിലില്‍ ഇടപെട്ടു.എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും സത്യം പറയാനും കുല്ഭൂഷണിനോട് ആവശ്യപ്പെട്ടുകയായിരുന്നു.
കുല്‍ഭൂഷണിന്റെ അമ്മയുടെ അവസരോചിതമായ ഇടപെടല്‍ തകര്‍ത്തത് ഇന്ത്യയെ കുടുക്കാനുളള പാകിസ്ഥാന്റെ തന്ത്രമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെയുളള കുല്‍ഭൂഷണിന്റെ ഏറ്റു പറച്ചില് റെക്കോര്‍ഡ് ചെയ്ത് ഇന്ത്യയ്ക്ക് എതിരെയുളള ആയുധമായി ഉപയോഗിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി.മാത്രമല്ല കുല്‍ഭൂഷണിനെ കാണാന്‍ എത്തിയ അമ്മ അവന്തിയേയും ഭാര്യ ചേതനേയും തികച്ചും അപമാനിക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഭാര്യ ചേതന്റെ താലി മാലയും ആഭരണങ്ങളും ചെരുപ്പും അഴിച്ച് മാറ്റി.കൂടാതെ ഇവരെ നിര്‍ബന്ധിച്ച് വസ്ത്രം മാറ്റി പരിശോധന നടത്തി.മാതൃ ഭാഷയില്‍ കുല്‍ഭൂഷണുമായി സംസാരിക്കാന്‍ അനുവദിച്ചില്ല.മാത്രമല്ല കുല്‍ഭൂഷണുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മറ്റെല്ലാം തിരികെ നല്‍കിയെങ്കിലും ചേതന്റെ ചെരുപ്പ് തിരികെ തല്കാന് പാകിസ്ഥാന് തയ്യാറായില്ല.പകരം പുതിയ ചെരുപ്പ് ആണ് ചേതന്‍ നല്‍കിയത്.
ഈ വിഷയത്തില്‍ വിചിത്രമായ വിശദീകരണവുമായി പാകിസ്ഥാന് പിന്നീട് രംഗത്ത് വന്നിരുന്നു.ചെരുപ്പില്‍ എന്തോ കണ്ടു, സുരക്ഷാകാരണങ്ങളാലാണ് ചെരുപ്പ് തിരികെ നല്‍കാതിരുന്നതെന്നാണ് പാകിസ്ഥാന് വ്യക്തമാക്കിയത്.
പാക് മാദ്ധ്യമങ്ങളും കുല്ഭൂഷന് ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ചു.മാദ്ധ്യമങ്ങളെ അനുവദിക്കില്ലെന്ന് ആദ്യമേ പറഞ്ഞ പാക്കിസ്ഥാന് അമ്മയേയും ഭാര്യയേയും കാണാന്‍ പലയിടത്തും മാദ്ധ്യമങ്ങള്‍ക്ക് അവസരമൊരുക്കി.ജാദവിനെതിരെ തെറ്റായ ആരോപണങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ കുല്‍ഭൂഷന്റെ കുടുംബത്തെ വേദനിപ്പിച്ചു.
തടവില്‍ കഴിയുന്ന കുല്‍ഭൂഷനെ കാണാന്‍ അമ്മയെയും ഭാര്യയേയും പാകിസ്ഥാന് അനുവദിച്ചപ്പോള്‍ തന്നെ ഇന്ത്യ മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: