ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ചും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച അറുപതുകാരന് അറസ്റ്റില്‍. ദക്ഷിണ ദല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുള്‍ ആണ് അറസ്റ്റിലായത്. ഇക്കാര്യം വെളിയില്‍ പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച മുഹമ്മദിന്റെ വീടിനു സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മധുര പലഹാരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഈ സമയം മുഹമ്മദിന്റെ ഭാര്യയും മകളും വീട്ടില്‍ ഇല്ലായിരുന്നു. പീഡനം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് കുട്ടികള്‍ക്കു അഞ്ച് രൂപ വീതം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മഹാദയോ ദുംബ്രേ പറഞ്ഞു.
എന്നാല്‍ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചുവയസുകാരി മാതാവിനോട് ഒരാള്‍ ഉപദ്രവിച്ചതായി പറഞ്ഞു. കൂട്ടുകാരിയെയും ഉപദ്രവിച്ച വിവരം കുട്ടി തുറന്നു പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ പരിശോധിച്ച മാതാപിതാക്കള്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലാക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. പീന്നീട് പ്രതിയെ കോടതയില്‍ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: