റാഞ്ചി: വിവാഹത്തിനുശേഷം ഇസ്ലാം മതം സ്വീകരിക്കാത്തതിനാൽ ഹിന്ദു യുവതിയെ കൂട്ടമാനഭംഗത്തിനു ശേഷം കൊലപ്പെടുത്തി. ജാർഖണ്ഡിലെ രാംഗഢ് ജില്ലയിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ മാസം 6 മുതൽ യുവതിയെ കാണാനില്ലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർന നദിക്ക് സമീപം യുവതിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ മൃതദേഹം കണ്ടെടുത്തത്. ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് യുവതി ക്രൂരമായ പീഡനത്തിന് വിധേയയാതിനു ശേഷം കൊല ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായത്.
പിന്നീട് പോലീസ് യുവതിയുടെ ഭർത്താവ് ആദിലിലേക്കും കുടുംബത്തിലേക്കും അന്വേഷണം നടത്തുകയായിരുന്നു. യുവതി വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഒരു മാസങ്ങൾക്ക് മുൻപ് ആദിലിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇസ്ലാം മതം സ്വീകരിച്ചാൽ മാത്രമെ വീട്ടിൽ കഴിയാൻ അനുവദിക്കൂ എന്ന് ആദിലിന്റെ അച്ഛനും അമ്മാവനും നിർദ്ദേശിക്കുകയായിരുന്നു. പക്ഷേ പെൺകുട്ടി ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു.
മതം മാറാതെ ജീവിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയ വീട്ടുകാർ ദമ്പതികളോട് റാഞ്ചിയിലേക്ക് പോയി ജീവിച്ചോളു എന്ന് പറഞ്ഞു. തുടർന്ന് ഇരുവരെയും തൊട്ടടുത്തുള്ള റെയിൽവെ സ്റ്റേഷനിൽ എത്തിക്കാമെന്ന മുഖേന തൊട്ടടുത്തുള്ള വനത്തിൽ കൊണ്ടു പോയി ക്രൂരമായി ഇരുവരെയും മർദ്ദിക്കുകയായിരുന്നു.
ആദിലിനെ കെട്ടിയിട്ട ശേഷമാണ് അമ്മാവനും അച്ഛനും യുവതിയെ പീഡീപ്പിക്കുകയും കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ആദിലിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: