ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കുല്ഭൂഷണ് യാദവിന്റെ കുടുംബത്തെ പരിഗണിച്ച രീതി മനുഷ്യത്വരഹിതമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഹവാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, എം ഐ ടി യുഎസ്എ തുടങ്ങിയ യൂണി വേഴ്സ്റ്റികളില് നിന്നുള്ള 17 അംഗ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് നായിഡുവിന്റെ അഭിപ്രായപ്രകടനം.
പാക്കിസ്ഥാന്റെ നടപടി ഇന്ത്യക്കാരുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
യാദവിന്റെ ഭാര്യയുടെ താലി കൂടിക്കാഴ്ചയ്ക്ക് മുന്‍പ് അഴിച്ചുമാറ്റിയത് ശരിയായില്ല. ലോകത്തിന് മുന്പില് നല്ലതെന്ന് കാണിക്കാനായിരുന്നു പാക് ശ്രമമെങ്കിലും കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നും നായിഡു പറഞ്ഞു.
എല്ലാ രാജ്യങ്ങളുടേയും നന്മ ലക്ഷ്യമിട്ട് മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. എന്നാല്‍ പാക്കിസ്ഥാന് മറ്റൊരു നയമാണ് പിന്തുടരുന്നത്- നായിഡു പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: