ന്യൂദല്‍ഹി: രാജ്യാന്തര അതിര്‍ത്തിയായ ലഡാക്കില്‍ പട്രോളിംഗിനായി ഒട്ടകങ്ങളെ വിന്യസിക്കാന്‍ സൈന്യം തയ്യാറെടുക്കുന്നു. ഇതിനായി ബിക്കാനീറിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ കാമലില്‍ നിന്ന് നാല് ഒട്ടകങ്ങളെ കരസേന വാങ്ങിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ആശയം വിജയകരമാണെങ്കില്‍ കാലക്രമേണ പദ്ധതി എല്ലാ അതിര്‍ത്തിയിലേക്കും വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം
മുതുകില്‍ ഒറ്റ മുഴയുള്ള ഒട്ടകങ്ങളേയും ഇരട്ട് മുഴയുള്ളവയേയും ഉപയോഗിക്കാനാണ് സൈന്യത്തിന്റെതീരുമാനം. സൈന്യത്തിനാവശ്യമായ സ്ഫോടക വസ്തുക്കളും മറ്റും ഇവയുടെ ശരീരത്ത് കയറ്റി നിശ്ചിത സ്ഥാനത്ത് എത്തിക്കാനാവുമെന്നതും മേന്മയാണ്. ഇരട്ട മുഴയുള്ള ഒട്ടകത്തിന് 180 മുതല്‍ 220 കിലോ വരെ ഭാരം ചുമക്കാനാവും.
സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് കോവര്‍ കഴുതകളേയും കുതിരക്കുട്ടികളേയുമാണ് പരന്പരാഗതമായി സൈന്യം ഉപയോഗിക്കുന്നത്. ഇവയ്ക്ക് 40 കിലോ വരെ ഭാരമേ ചുമക്കാനാവൂ. കോവര്‍ കഴുതകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഒട്ടകങ്ങള്ക്കാവു. രണ്ടു മണിക്കൂറിനുള്ളില്‍ പരന്ന പ്രതലത്തിലൂടെ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒട്ടകങ്ങള്‍ക്കാവും.
പദ്ധതി നടത്തിപ്പിനായി ഒട്ടകങ്ങളുടെ ശേഷിയെക്കുറിച്ച് ലേയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിസര്‍ച്ച് പഠനം തുടങ്ങി. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം നിരീക്ഷിക്കുന്നതിനും വെടിക്കോപ്പുകള്‍ ഉള്‍പ്പെടെ വഹിക്കുന്നതിനും ഒട്ടകങ്ങള്‍ക്ക് പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: