മോസ്ക്കോ: വിക്ഷേപണത്തിലെ വീഴ്ച റഷ്യന്‍ ഉപഗ്രഹം ബഹിരാകാശത്ത് നഷ്ടപ്പെട്ടു. 45 ദശലക്ഷം ഡോളര്‍(28,84,27,50,00 രൂപ) ചെലവിട്ട് നിര്‍മ്മിച്ച കാലാവസ്ഥാ പഠനത്തിനുള്ള മീറ്റിയോര്‍ എം 2 ഒന്ന് ഉപഗ്രഹവും 17 ചെറു ഉപ്രഗഹങ്ങളുമാണ് ് കൈവിട്ടുപോയത്.
ബൈക്കനൂര്‍ കോസ്മോഡ്രോമായിരുന്നു വിക്ഷേപണത്തിന് ഉചിതം. എന്നാല്‍ വോസ്റ്റോക്നി കോസ്മോഡ്രോമില്‍ നിന്നായിരുന്നു വിക്ഷേപിച്ചത്. ഇതാണ് പരാജയകാരണമെന്നാണ് വിലയിരുത്തലെന്ന് ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിന്‍ പറഞ്ഞു. ഉപഗ്രഹം നഷ്ടപ്പെട്ടകാര്യം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ഉപഗ്രഹവുമായുള്ള ബന്ധം മുറിഞ്ഞതായി റഷ്യന്‍ ശൂന്യാകാശ ഏജന്‍സി റോസ്കോസ്മോസും സമ്മതിച്ചു.
മീറ്റിയോര്‍ ബി യും 17 ചെറു ഉപഗ്രഹങ്ങളുമാണ് സോയൂസ് റോക്കറ്റിലുണ്ടായിരുന്നത്. റഷ്യ, നോര്‍വ്വേ, സ്വീഡന്, അമേരിക്ക, ജപ്പാന്, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടേതായിരുന്നു ചെറു ഉപഗ്രഹങ്ങള്‍. സോയൂസ് റോക്കറ്റിന് ലക്ഷ്യം തെറ്റിയതോടെ വലിയ മീറ്റിയോര്‍ അടക്കം 18 ഉപഗ്രഹങ്ങളും നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: