തുറവൂര്‍: തുറവൂര്‍ തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തുന്നത്.ഇതുമൂലം രോഗികള്‍ വലയുകയാണ്. ആവശ്യത്തിനുള്ള മരുന്നുകളും ഇല്ല. തുറവുര്‍ പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരമായിട്ടുള്ള ഡോക്ടറെ നിയമിക്കേണ്ടത് ജനകിയാവശ്യമാണ്. രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ കിട്ടുന്നതിന്പുതിയ ഡോക്ടറെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും തയ്യാറാകണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: