ഹരിപ്പാട്: ജലജ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി സജിത്ലാലിനെ ഒന്നിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേകവിഭാഗം എസ്പി കെ.എ. സുദര്ശന് പറഞ്ഞു.
ഇതിനുവേണ്ടി ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്താല്‍ മാത്രമെ കൊലപാതക കാരണത്തെപ്പറ്റിയുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റു. ഇതിനിടെ മാവേലിക്കര സബ്ജയിലില്‍ കഴിയുന്ന പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ നീക്കം നടത്തുന്നുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതി അപഹരിച്ചെന്ന് സംശയിക്കപ്പെടുന്ന ജലജയുടെ സ്വര്‍ണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും വീണ്ടെടുക്കാനുള്ള ശ്രമം നടത്തും. പണവും സ്വര്‍ണ്ണവും എടുത്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
സ്വര്‍ണ്ണം എവിടെയാണെന്നും കൊലപാതകത്തിനുശേഷം ഇയാള്‍ എവിടെല്ലാം താമസിച്ചുവെന്നും ആരൊക്കെയായി ബന്ധപ്പെട്ടുവെന്നും വിദേശത്തുപോകാന്‍ ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ മാത്രമെ സാദ്ധ്യമാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: