നെടുങ്കണ്ടം: കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ രാമക്കല്‍മേട്ടില്‍ നിന്നും സഞ്ചാരികളെ ഇറക്കി വിട്ടു. തമിഴ്നാടിന്റെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി കച്ചവടം നടത്തുന്നവരെ ഇറക്കാനെന്ന വ്യാജേന മുകളില്‍ എത്തുകയായിരുന്നു. എന്നാല്‍ പിന്നീട് മേഖലയില്‍ എത്തിയ സഞ്ചാരികളെയെല്ലാം ഉദ്യോഗസ്ഥര്‍ പറഞ്ഞു വിട്ടു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സഞ്ചാരികളാണ് രാമാക്കല്മേട്ടില് ഉണ്ടായിരുന്നത്.
പിന്നീട് രാമക്കല്‍മേട് ജങ്ഷനിലെ കച്ചവടം നടത്തുന്ന വ്യാപാരികളും നാട്ടുകാരും തമിഴ്നാട്ടിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വിനോദ സഞ്ചാരികളെ തടയരുതെന്ന് ആവശ്യപെടുകയുമായിരുന്നു. ഇതോടെയാണ് വീണ്ടും സഞ്ചാരികളെ കയറ്റിവിട്ടത്. കേരളത്തിലെ വീക്കന്‍ഡ് ഡസ്റ്റിനേഷനുകളില്‍ ഏറ്റവും പ്രധാന മേഖലയാണ് രാമക്കല്‍മേട്.
അവധി ദിനങ്ങളില്‍ ആയിരകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മേഖലയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ചെങ്കുത്തായി ഉയര്‍ന്ന് നില്ക്കുന്ന രാമക്കല്ല് നിലനില്‍ക്കുന്നത് തമിഴ്നാട് അധീന മേഖലയിലാണ്. എന്നാല്‍ ഇവിടേയ്ക്ക് കേരളത്തില്‍ കൂടി മാത്രമേ പ്രവേശനം സാധിക്കുകയുള്ളു. രാമക്കല്‍മേട്ടിലെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ക്ക് തുരങ്കം വെയ്ക്കാന്‍ തമിഴ്നാട് നടത്തുന്ന ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: