ന്യൂദല്‍ഹി: ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീം കോടതി വിലക്കിയ ശേഷം രാജ്യത്ത് 66 മുത്തലാഖുകള്‍ നടന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വെളിപ്പെടുത്തി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം വെൡപ്പെടുത്തിയത്.
ആഗസ്റ്റ് 22നാണ് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി മുത്തലാഖ് സുപ്രീം കോടതി തടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ വിളച്ചുണര്ത്താന് മറന്നതിനാണ് രാംപൂരിലെ അസിംനഗറില് ഒരാള്‍ ഭാര്യയെ മൊഴിചൊല്ലിയത്.
കൂടുതല്‍ പഠിക്കണമെന്നു പറഞ്ഞതിനാണ് ലക്നൗവില്‍ ഫോണില്‍ മൊഴിചൊല്ലിയത്. യുപിയില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവും മൂന്നു കൂട്ടുകാരും മാനഭംഗപ്പെടുത്തിയ ശേഷമാണ് മൊഴിചൊല്ലിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: