തൊടുപുഴ: ബസില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ വെള്ളത്തൂവലില്‍ പിടിയിലായ തമിഴ് സ്ത്രീകള്‍ക്കെതിരെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കൂടുതല്‍ കേസുകള്‍. കഴിഞ്ഞ ആഴ്ചയാണ് മോഷണത്തിനിടെ പഴനി ജില്ലയിലെ നെയ്ക്കാരപ്പെട്ടിക്കര സ്വദേശിനികളായ പാണ്ഡിയമ്മ(40), മുത്ത്(32) എന്നിവരെ വെള്ളത്തൂവല്‍ പോലീസിന്റെ പിടികൂടിയത്.
വ്യാഴാഴ്ച ഇരുവരെയും ദേവികുളം കോടതിയില്‍ നിന്ന് തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കുമാരമംഗലം സ്വദേശിനി രേഷ്മ രാജേന്ദ്രന്റെ 4000 രൂപയും മോഷണം പോയിരുന്നു. പ്രതികളുടെ ചിത്രം അടക്കം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ രേഷ്മ ഇവരെ തിരിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ആയിരുന്നു. ഇളദ്ദേശം സ്വദേശിനി മായയുടെ 1,65000 രൂപ മോഷ്ടിച്ചതും ഇവരാണെന്ന് പിന്നീട് കണ്ടെത്തി. വ്യാഴാഴ്ച തന്നെ ഇരുവരും എത്തി പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഏഴുമുട്ടം സ്വദേശിനി കാര്‍ത്ത്യായനിയുടെ 37 ഗ്രാം വരുന്ന സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസാണ് ഇന്നലെ രജിസ്റ്റര്‍ ചെയതത്. ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: