ന്യൂദല്‍ഹി: ഐആര്‍സിടിസി തത്കാല്‍ ടിക്കറ്റിങ് സംവിധാനത്തില്‍ അഴിമതി നടത്തിയ സംഭവത്തില്‍ സിബിഐ അസിസ്റ്റന്റ് പ്രോഗ്രാമറും സഹായിയും അറസ്റ്റില്‍. സി.ബി.ഐ കംപ്യൂട്ടര്‍ വിദഗ്ധന്‍ അജയ് ഗാര്‍ഗ,് ഇയാളുടെ സഹായി അനില്‍ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് വികസിപ്പിച്ച സോഫ്ട്വെയര് ഉപയോഗിച്ച് ഐആര്‍സിടിസി സൈറ്റില്‍ കയറി
തത്കാല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതായി സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഗാര്‍ഗും, ഗുപ്തയും അവരുടെ സോഫ്ട്വെയര് സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിറ്റ് വന്‍തോതില്‍ ഇരുവരും പണം കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ഗാര്‍ഗിന്റെ കുടുംബാംഗങ്ങള്‍, ട്രാവല്‍ ഏജന്‍സി എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സ്വകാര്യ ഏജന്‍സി വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നിശ്ചിത ശതമാന തുക ബിറ്റ്കോയിന് ഹവാല ഇടപാടുകള്‍ വഴിയും ഇരുവരിലേക്കും എത്തിയിട്ടുണ്ട്. പത്ത് ട്രാവല്‍ ഏജന്‍സികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: