ജാംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ജാംഷഡ്പൂര്‍ എഫ്സിയെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ ചെന്നൈയിന് പോയിന്റു നിലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എട്ട് മത്സരങ്ങളില്‍ അവര്‍ക്ക് പതിനാറു പോയിന്റായി. 41-ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലയാണ് ഗോള്‍ നേടിയത്.
ജാംഷഡ്പൂരിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്.മത്സരം പുരോഗമിച്ചതോടെ ചെന്നൈയിന് ആധിപത്യം സ്ഥാപിച്ചു. ആദ്യ പകുതിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ചെന്നൈയിന് ലീഡും നേടി. ഗോള്‍ മുഖത്ത്് ജാംഷഡ്പൂറിന്റെ മെഹ്താബ് ഹുസൈന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലാല്‍പെഖുല ജാംഷഡ്്പൂള് ഗോളിയെ കീഴ്പ്പെടുത്തി 1-0.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ലഭിച്ച സുവര്‍ണാവസരം ജാംഷഡ്പൂറിന്റെ ബെല്‍ഫോര്‍ട്ട് പാഴാക്കി . പെനാല്‍റ്റി ഏരിയയില്‍ ചെന്നൈ താരം ഹെന്റിക്ക് ഫൗള്‍ ചെയ്തിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ ബെല്‍ഫോര്‍ട്ടിന് കഴിഞ്ഞില്ല. ദുര്ബാലമായ ഷോട്ട് ചെന്നൈ ഗോളി രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: