മുംബൈ: ടീമെന്ന നിലയില്‍ ഞങ്ങള്‍ തികഞ്ഞ ആത്മവിശ്വത്തിലാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ദക്ഷിണാഫ്രക്കിയിലേക്ക് തിരിക്കും മുമ്പ് പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രിയില്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. കോഹ്ലിക്കൊപ്പം ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും ഉണ്ടായിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. മികച്ച പ്രകടനമാണ് ടീം കാഴ്ചവെയ്ക്കുന്നത്. വിദേശത്ത് ഏറെ മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നത് ശരിയാണ്. എല്ലാ പര്യടനവും ഓരോ അവസരങ്ങളാണെന്ന്് കോഹ്ലി പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ടാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറിയത്്. വിവാഹശേഷം ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഒരു പ്രയാസവുമില്ല. ക്രിക്കറ്റ് അത് എന്റെ രക്തത്തില്‍ അലിഞ്ഞുചേര്ന്നിട്ടുള്ളതാണെന്ന് കോഹ്ലി വ്യക്തമാക്കി.
ടീമിന്റെ കഴിവില്‍ തനിക്ക് സംശയമില്ല. ഞങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണ്. അടുത്ത പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം ഏറ്റവും മികച്ച ടീമായി ഇന്ത്യ മാറുമെന്നും കോച്ച് രവി ശാസ്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കും. ആദ്യ ടെസ്റ്റ് ജനുവരി അഞ്ചിന് ആരംഭിക്കും. പരിശീലന മത്സരങ്ങള്‍ കളിക്കാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: