കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് 2018-19 സാമ്പത്തികവര്‍ഷം 512.33 കോടി രൂപ വരവും 569.54 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്കി.
നടപ്പുവര്‍ഷം 425.71 കോടി രൂപ വരവും 528.06 കോടി രൂപ ചെലവുമാണ് കണക്കാക്കിയിരുന്നത്. 57.21 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന കമ്മി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് അദ്ധ്യക്ഷനായി. സിന്‍ഡിക്കേറ്റ് സാമ്പത്തികകാര്യ സമിതി കണ്‍വീനര്‍ ഡോ. കെ. ഷെറഫുദ്ദീനാണ് ബജറ്റ് അവതരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരില്‍നിന്ന് പദ്ധതിയേതര ഗ്രാന്റായി 195 കോടി രൂപയും പദ്ധതി ഗ്രാന്റായി 32.94 കോടി രൂപയും പ്രതീക്ഷിക്കുന്നു. സര്‍വ്വകലാശാലയുടെ തനത് വരുമാനം 75 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: