ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച പുതിയ തെളിവുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നു സുപ്രീംകോടതി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന് മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി ഗിരി ആവശ്യപ്പെട്ടപ്പോഴാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിനൊപ്പം പുതിയ തെളിവുകള്‍കൂടി പരിഗണിച്ചാല്‍ കേസ് അനന്തമായി നീളുന്ന സാഹചര്യമുണ്ടാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.ജസ്റ്റിസുമാരായ ഡി.കെ ജയിന്, ആര്.എം ലോധ, എച്ച്.എല്‍ ദത്തു, സി.കെ പ്രസാദ്, എ.ആര് ധവെ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: