മഞ്ചേരി: നറുകര അമൃത വിദ്യാലയത്തില്‍ നടക്കുന്ന ആര്‍എസ്എസ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേരി പോലീസ് കേസ്സെടുത്തു.
ജില്ലാ കാര്യവാഹക് പി.ദിനേശന്റെ പരാതി പ്രകാരം ജുനൈദ് ആലുങ്ങത്തൊടി, ഷംസീര്‍ ആലുങ്ങത്തൊടി, ഹസന് മൊടത്തീരി, ഹുസൈന് മൊടത്തീരി എന്നിവരടക്കം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അനുവാദമില്ലാതെ പ്രകടനം നടത്തിയതിന്റെ പേരില്‍ പാലക്കുളം വല്ലാഞ്ചിറ ലത്തീഫ്, ഉണ്ണിമുഹമ്മദ് എന്ന ബാപ്പുട്ടി, എം.എ. കരീം ഓവുങ്ങല്‍, അബ്ദുല്‍ അസീസ് കിഴക്കെതല, ഫൈസല്‍ മുള്ളമ്പാറ, ഫര്‍സ മാനു, തേക്കുംതൊടി അബ്ദുള്ള, സിദ്ദീഖ് നെല്ലിപ്പറമ്പ് എന്നിവര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇരുകേസുകളിലെയും പ്രതികള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണ്.
26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് പെരിന്തല്‍മണ്ണ സംഘ ജില്ലയുടെ പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗിന് നേരെയാണ് ആക്രമണം നടന്നത്. രാത്രി 8.30ന് വിദ്യാലയത്തിന്റെ ഗേറ്റിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞ് സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.
ജില്ലയിലെ മൂന്ന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് ക്യാമ്പുകള്‍ നടക്കുന്നുണ്ടെന്നും പോലീസിന്റെ അനുമതിയോടെയാണിതെന്നും മഞ്ചേരി സിഐ എന്‍.ബി. ഷൈജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: