തിരുവനന്തപുരം: പുരോഗമനവാദികള്‍ കൂടുതലുള്ള കേരളത്തില്‍ വൈകാരികവിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രവണത വര്‍ധിച്ചതായി ബിജെപി ദേശീയ നിര്‍വാഹകസമിതിഅംഗം വി. മുരളീധരന്. ജെഎസ്എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ നോട്ട വര്‍ധിച്ചുവരുന്നത് ഗൗരവമായി കാണണം. തമിഴ്നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ നേര്‍ക്കാഴ്ചയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തെ ഒപ്പം കൂട്ടി സംവരണ തത്ത്വങ്ങളെ അട്ടിമറിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിച്ചു. ജെഎസ്എസ് പിന്നാക്കക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണെന്നും മുരളീധരന് പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. അനില്‍കുമാര്‍ മോഡറേറ്ററായിരുന്നു. ഡോ. ചെറിയാന് ഫിലിപ്പ് വിഷയാവതരണം നടത്തി.
ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ബാബു, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍, ജെഎംഎസ് ജനറല്‍ സെക്രട്ടറി രാധാബായി ജയചന്ദ്രന്, മുന്‍മന്ത്രി എ. നീലലോഹിതദാസന്‍നാടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: