പാനൂര്‍: പാനൂരിലെ അക്രമത്തിനു പിന്നില്‍ സിപിഎം. സമാധാനശ്രമങ്ങള്‍ക്കു തിരിച്ചടിയായത് കണ്ണംവെളളിയില് വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിച്ചത്. കൂറ്റേരിയിലെ നിഖിലേഷിന്റെ കൈകാലുകള്‍ ജോലി സ്ഥലത്തു വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തല്ലിതകര്ത്തതോടെയാണ് സിഐ. വിവി.ബെന്നി വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തിന്റെ തീരുമാനം ലംഘിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിഖിലേഷ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷം വ്യാപിക്കുകയും, കൈവേലിക്കലിലെ കാട്ടീന്റവിട ചന്ദ്രനു വെട്ടേല്‍ക്കുകയും ചെയ്തു.
ജില്ലയില്‍ വിളിച്ചു ചേര്‍ത്ത സമാധാനയോഗവും സിപിഎം അട്ടിമറിക്കുകയായിരുന്നു.മാര്‍ബിള്‍ തൊഴിലാളിയായ നിഖിലേഷിനെ നീ കൂറ്റേരിയിലെ ആര്എസ്എസ്ുകാരനല്ലേ എന്നാക്രോശിച്ചാണ് സിപിഎം സംഘം അകാരണമായി അക്രമിച്ചത്. തികച്ചും പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടി നടന്ന അക്രമത്തെ അപലപിക്കാന്‍ പോലും പാനൂരിലെ സിപിഎം നേതൃത്വം തയ്യാറാകാതിരുന്നതും, തുടര്‍ അക്രമത്തിനു കാരണമായി. സമാധാനം നിലനില്ക്കാന് സിപിഎം നേതൃത്വം അണികളെ നിലക്കുനിറുത്തുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: