തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുക മത്സ്യത്തൊഴിലാളികള്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദുരന്തത്തെപ്പറ്റി പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ വിപിന്‍ മല്ലിക്കിനെ സന്ദര്‍ശിച്ച് നല്കിയ നിവേദനത്തിലാണ് ബിജെപി സംഘം ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ് എന്നിവരാണ് കേന്ദ്ര സംഘത്തെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.
സുനാമി ദുരന്തം നേരിടാന്‍ കേന്ദ്രം അനുവദിച്ച 1500 കോടിയോളം രൂപയുടെ ദുരുപയോഗത്തിന്റെ അനുഭവം മുന്നിലുണ്ട്. ഈ അനുഭവം ഇത്തവണ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ വേണം. മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
വര്‍ഷത്തില്‍ പകുതിയോളം മാസങ്ങളില്‍ വറുതി അനുഭവിക്കുന്ന തീരദേശങ്ങളിലെ ജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിലൂടെ മറ്റ് വരുമാന മാര്‍ഗ്ഗം തുറന്നു കൊടുക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാലാ പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തണം. മത്സ്യബന്ധന തുറമുഖങ്ങള്‍ ആധുനീകരണം.
ഓഖി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്കരിക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് വിപിന്‍ മാലിക് ഉറപ്പ് നല്‍കിയതായി കുമ്മനം രാജശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: