ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. മുസ്ലിം സമുദായത്തെ തകര്‍ക്കാനുള്ളതാണ് മുത്തലാഖ് ബില്ലെന്നായിരുന്നു ലോക്സഭയില്‍ അസാദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. ഹിന്ദുക്കളെ പ്രീണിപ്പിക്കാനാണ് ബില്ലെന്നായിരുന്നു സമാജ്വാദി പാര്‍ട്ടി അംഗങ്ങളുടെ പ്രതികരണം. സിപിഎമ്മിന്റെ നിലപാട് എ. സമ്പത്ത് എംപി സഭയില്‍ രേഖപ്പെടുത്തി.
ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നു പറഞ്ഞാണ് സിപിഎം ബില്ലിനെ എതിര്‍ത്തത്. മൂന്നുവര്‍ഷം തടവ് ശിക്ഷ എന്ന വ്യവസ്ഥ എന്‍.കെ. െ്രേപമചന്ദ്രന് എതിര്‍ത്തു. ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സഭ വോട്ടിനിട്ട് തള്ളി. ഒവൈസിയുടെ ഭേദഗതിക്ക് ഒവൈസിയുടെ മാത്രം പിന്തുണയേ ലഭിച്ചുള്ളൂ. ഒന്നിനെതിരെ 248 വോട്ടുകള്‍ക്കാണ് ഒവൈസിയുടെ ഭേദഗതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: