നെല്‍സണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിലെ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ തോറ്റ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരന്പരയിലും തോല്‍വിയോടെ തുടങ്ങി. ആദ്യ മത്സരത്തില്‍ 47 റണ്‍സിനാണ് കിവീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റിന് 187 റണ്‍സ് നേടി. വിന്‍ഡീസിന്റെ മറുപടി 19 ഓവറില്‍ 140 റണ്‍സില്‍ അവസാനിച്ചു.
ഗ്ലെന്‍ ഫിലിപ്സ് (55), കോളിന് മണ്‍റോ (53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിന് മികച്ച സ്കോര്‍ സമ്മാനിക്കാന്‍ കാരണമായത്. 11 പന്തില്‍ 23 റണ്‍സ് നേടിയ മിച്ചല്‍ സാറ്റ്നര്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെ സ്കോര്‍ ഉയരുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ജെറോം ടെയ്ലറും കാര്‍ലോസ് ബ്രാത്വൈറ്റും രണ്ടു വീതം വിക്കറ്റുകള്‍ നേടി.
വന്പന് സ്കോര്‍ പിന്തുടര്ന്ന് വിന്‍ഡീസ് ഒരുഘട്ടത്തിലും പോരാട്ടവീര്യം പുറത്തെടുത്തില്ല. 27 റണ്‍സ് നേടിയ ആ്രന്ദേ ഫ്ലെച്ചറാണ് ടോപ്പ് സ്കോറര്‍. ക്രിസ് ഗെയ്ലിന് 12 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കിവീസിന് വേണ്ടി റാന്‍സും സൗത്തിയും മൂന്ന് വിക്കറ്റ് വീതം നേടി.
അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്സാണ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: