തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് 442 കോടി രൂപ അടിയന്തിര ധനസഹായം ആവശ്യപ്പെട്ടു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
നേരത്തെ ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി കേന്ദ്ര സംഘം അനുവദിച്ചിരുന്നു. കാണാതായ മത്സ്യതൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം അറിയിച്ചു.
ദുരന്തബാധിത മേഖലകളില്‍ സര്‍ക്കാരും സേനാ വിഭാഗങ്ങളും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും അഭിനന്ദനാര്‍ഹമാണെന്ന് ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തലവന് ബിപിന്മാലിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: