പുനലൂര്‍: നഗരസഭാ പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകളില്‍ കുടിവെള്ളമില്ല. എന്നാല്‍ പൈപ്പ് പൊട്ടി ജലമൊഴുകുന്നത് നിത്യക്കാഴ്ചയാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് നഗരസഭാപ്രദേശത്ത് ഇപ്പോഴുമുള്ളത്. 40 വര്‍ഷത്തോളം പഴക്കമുള്ളതാണിവ. എന്നാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് ഇന്നും പരിഹാരമായിട്ടില്ല. അവലോകന യോഗത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഷര്‍ വാല്‍വ് സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുമെന്ന് പറഞ്ഞ ചെയര്മാന് ആറുമാസം പിന്നിടുമ്പോഴും ജപ്പാന് കുടിവെള്ളം നഗരവാസികള്‍ക്ക് എത്തിക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.രാജുവിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും കെടുകാര്യസ്ഥതയാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: