ശ്രീനഗര്‍: ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രംഗത്ത്. തീരുമാനം കര്‍ഷകര്‍ക്ക് ഏറെ ഗുണകരവും ഉത്പന്നങ്ങളുടെ വിതരണമേഖലയില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു. എഫ്ഡിഐ നടപ്പാക്കുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നം കേട് കൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കഴിയുമെന്നും ഇതുവഴി ഉയര്‍ന്ന വില ലഭ്യമാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കേട് കൂടാതെ സംരക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കാര്‍ഷികോത്പന്നങ്ങളില്‍ അധികവും നശിച്ചുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ചില്ലറമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം വഴി തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉത്പ്പന്നങ്ങള്‍ സംഭരിച്ച് ഉയര്‍ന്ന വിലയ്ക്ക് നഗരങ്ങളില്‍ വില്‍പ്പന നടത്തുകയാണെന്നും നേരിട്ട് ഉത്പന്നങ്ങള്‍ സംഭരിക്കുന്നതോടെ ഈ അവസ്ഥക്ക് മാറ്റം വരുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: