മാവേലിക്കര: ചെട്ടികുളങ്ങരയില്‍ സിപിഎം-ഡിവൈഎഫ്ഐ അക്രമി സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ബിജെപി വനിതാ പഞ്ചായത്തംഗത്തെയും സഹോദരനെയും സിപിഎം-ഡിവൈഎഫ്ഐ സംഘം അക്രമിച്ചു.
ചെട്ടികുളങ്ങര ആഞ്ചാം വാര്‍ഡ് അംഗവും മഹിളാമോര്‍ച്ച കായംകുളം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ മഞ്ജു അനില്‍(37), സഹോദരന് സുനില്‍ കുമാര്‍(44) എന്നിവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കോളനിയില്‍ കുടിവെള്ളപൈപ്പിന്റെ അറ്റകുറ്റപണികള്‍ ചെയ്യിക്കാന്‍ മഞ്ജു വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കാരുമായി കഴിഞ്ഞ ദിവസം എത്തിയപ്പോഴായിരുന്നു പ്രശ്നത്തിനു തുടക്കം.
ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനിടെ കോളനിയില്‍ താമസിക്കുന്ന സിപിഎം ഡിവൈഎഫ്എ പ്രവര്‍ത്തകരായ വിനീഷും, വിഷ്ണുവും മഞ്ജുവിനെ തടഞ്ഞ് നിര്‍ത്തി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വൈകിട്ടോടെ വീണ്ടും അക്രമി സംഘം മഞ്ജുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും സഹോദരന് സുനിലിന്റെ വിടുകയറി അക്രമിക്കുകയുമായിരുന്നു. പോലീസില്‍ പരാതി നല്കിയ ശേഷം രാത്രി പത്തേകാലോടെ സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന മഞ്ജുവിനെ ഈരേഴ വടക്ക് അന്പൊലിത്തറയക്ക് പടിഞ്ഞാറ് ഭാഗത്തുവെച്ച് മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ ഡിവൈഎഫ്ഐ -സിപിഎം സംഘം നടുറോഡില്‍ നടഞ്ഞുനിര്ത്തി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ മഞ്ജുവിന്റെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. കോളനിയില്‍ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നതായി പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: