തന്റെ ആദര്‍ശങ്ങള്‍ അവസാനം വരെ മുറുകെപിടിച്ച്, ശവശരീരത്തെ വികൃതമാക്കരുതെന്ന് 15 വര്‍ഷം മുമ്പ് ഒസ്യത്ത് എഴുതി വച്ച മഹാന്റെ വേര്‍പാടില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. നിലപാടുകളില്‍ എന്നും ഉറച്ചുനിന്ന തികഞ്ഞ പോരാളി. അധികാരകേന്ദ്രങ്ങളുടെ അനീതിക്കെതിരെ പോരാടിയ വലിയ മനുഷ്യനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. കേരളത്തില്‍ കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിനെതിരായ വിമര്‍ശകനുമായിരുന്നു.
കേരളത്തിലെ കത്തോലിക്കാ സഭയുടെ പാശ്ചാത്യ മാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിത നേതൃത്വത്തിന്, മാര്‍പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ രാജ്യത്തെ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമില്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണിതെന്നുമാണ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടിരുന്നത്. പുലിക്കുന്നേലിന് പകരം പുലിക്കുന്നേല്‍ മാത്രം.
ഓശാന എന്ന വാക്കിന്റെ അര്‍ത്ഥംപോലെ തന്നെത്തേടി വരുന്നവര്‍ക്ക് ഓശാന മൗണ്ടിലെ മരമായും തണലായും കാറ്റായും കായായും പുലിക്കുന്നേല്‍ മാഷിന്റെ സാന്നിധ്യം കനിയട്ടെ. മതത്തിന്റെ കെട്ടുകാഴ്ചകള്‍ക്കെതിരെ, പരിവേഷങ്ങള്ക്കെതിരെ പടനയിച്ച മനുഷ്യസ്നേഹിയും നിര്‍ഭയനായ വാഗ്മിയും സാമൂഹ്യപ്രവര്‍ത്തകനുമായ പുലിക്കുന്നേലിന്റെ വേര്‍പാടില്‍ ഒരുപിടി രക്തപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്നു.
ഡോ. സന്തോഷ് വെറനാനി
(സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: