സോമനാഥക്ഷേത്രം 17 പ്രാവശ്യമാണ് കൊള്ളയടിക്കപ്പെട്ടത്. സ്വതന്ത്ര‘ഭാരതസര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭഭായ് പട്ടേല്‍ ക്ഷേത്രം പുതുക്കിപ്പണിയണമെന്ന് തീരുമാനിച്ചു. എന്നാല്‍ ജവഹര്‍ലാല്‍ നഹ്റു അതിനെതിരായിരുന്നു.
ക്ഷേത്രം പുതുക്കിപ്പണിതശേഷം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള ചടങ്ങില്‍ നെഹ്റു പങ്കെടുത്തില്ല എന്നുമാത്രമല്ല, രാജേന്ദ്രപ്രസാദും പട്ടേലും മറ്റുപല ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് തീട്ടൂരം ഇറക്കി. ഇതൊക്കെ ചരിത്ര സത്യങ്ങളാണ്. അതേ നെഹ്റുവിന്റെ കൊച്ചുമകന് രാഹുല്‍ അതേ ക്ഷേത്രത്തില്‍ കയറി ആരതി നടത്തുന്നത് പ്രകൃതിയുടെ വികൃതിയെന്നല്ലാതെ എന്തുപറയാന്‍.
ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ വഴിയേനടക്കുന്നവര്ക്കൊക്കെയും കയറിയിറങ്ങാനുള്ള ഇടമാണന്ന് തോന്നിപ്പോകാറുണ്ട്.
അര്ജ്ജുനപ്പണിക്കര് താണപ്പന്‍
സുല്‍ത്താന്‍ ബത്തേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: