ന്യൂദല്‍ഹി: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതാണ് കേന്ദ്ര ഭക്ഷ്യ, പൊതു വിതരണ വകുപ്പിന്റെ 2017 ലെ പ്രധാന നേട്ടങ്ങളില്‍ ഒന്ന്. കേന്ദ്രഭരണ പ്രദേശങ്ങളടക്കം 36 സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയതു വഴി 80.72 കോടി ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.
അരി മൂന്നു രൂപ, ഗോതമ്പ് രണ്ടു രൂപ, ധാന്യങ്ങള്‍ ഒരു രൂപ എന്നിങ്ങനെയാണ് നിരക്ക്, 2018 ജൂണ്‍ വരെ ഇതേ നിരക്കായിരിക്കും. ഭക്ഷ്യധാന്യങ്ങളുടെ അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനും, ന്യായവില വില്‍പ്പനശാല ഉടമകള്‍ക്കുള്ള മാര്‍ജിന്‍ എന്നീ ചെലവുകള്‍ക്കുമായി സംസ്ഥാന ഗവണ്മെന്റുകള്ക്ക് 2959.22 കോടി രൂപ കേന്ദ്ര സഹായമായി നല്കി. ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനമൊരുക്കുന്നത്.
റേഷന്‍ കാര്‍ഡുകളുടെയും, ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളുടെയും ഡിജിറ്റൈസേഷന്, ആധാര്‍ മുഖേനയുള്ള ആവര്ത്തനമൊഴിവാക്കല് എന്നിവയിലൂടെ 2.75 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി. ഇതിലൂടെ ഭക്ഷ്യസബ്സിഡിയിനത്തില്‍ പ്രതിവര്‍ഷം 17,500 കോടി രൂപ ലാഭിക്കാനാകും.
പൊതു വിതരണത്തിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ 884 കോടി രൂപ ചെലവില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കി. റേഷന്‍ കാര്‍ഡുകളുടെയും, ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളുടെയും ഡിജിറ്റൈസേഷന്, സപ്ലൈ ചെയിന്‍ മാനേജ്മെന്റിന്റെ കമ്പ്യൂട്ടര്‍വത്കരണം, സുതാര്യത ഉറപ്പാക്കാനായി പോര്‍ട്ടലുകള്‍, പരാതി പരിഹാര സംവിധാനം എന്നിവയാണ് ഇതിലൂടെ നടപ്പാക്കുന്നത്.
81.35 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചു
കര്‍ഷകരെ സഹായിക്കാന്‍ 2016-17ല്‍ 381.07 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 2015-16ല്‍ 342.18 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്.
സംഭരിച്ച നെല്ല് പാക്കേജ് ചെയ്യുന്നതിനുള്ള യൂസേജ് ചാര്‍ജ് സംബന്ധിച്ച പുതിയ നിയമാവലി തയ്യാറാക്കി. ഇതിലൂടെ ഓരോ സീസണിലും 600 കോടി രൂപ ലാഭിക്കാനാകും
പഞ്ചസാരയുടെ സ്റ്റോക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി അധികമായിരുന്നതിനാല്‍ കരിമ്പ് വിലയുടെ കുടിശ്ശിക 2014-15ല്‍ 21837 കോടി രൂപയായി. ഇത് നല്കാന് കേന്ദ്രം 4305 കോടി രൂപയുടെ മൃദു വായ്പകളും, അസംസ്കൃത പഞ്ചസാര കയറ്റുമതി പ്രോത്സാഹന പദ്ധതിയിലൂടെ 425 കോടി രൂപയുടെ ധനസഹായവും, 539 കോടി രൂപയുടെ ഉത്പാദന സബ്ഡിഡിയും നല്കി. 2015-16 കാലയളവില്‍ കരിമ്പു വില കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ നല്‍കാനും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: