കോഴിക്കോട്: ബിഎംഎസ് നേതാവ് പയ്യോളിയിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാനേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഏരിയാകമ്മിറ്റി സെക്രട്ടറിയുമുള്‍പ്പെടെയുള്ള നേതാക്കളാണ് അറസ്റ്റിലായത്.
കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. സിപിഎം ജില്ലാ നേതൃത്വവുമായി കൂടിയാലോചന നടത്തിയാണ് കൊലപാതകം. ഏരിയാതലത്തില്‍ മാത്രം ആസൂത്രണം ചെയ്തതല്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് തേച്ചു മായ്ച്ചു കളയാനാണ് ശ്രമിച്ചത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മനോജ് വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണം. ഒരു പെറ്റി കേസില്‍ പോലും പ്രതി അല്ലാതിരുന്ന മനോജിനെ വീട്ടില്‍കയറി വെട്ടിക്കൊന്നത് എന്തിനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: