മറയൂര്‍: പഞ്ചായത്തിലെമൃഗാശുപത്രിയില് ഡോക്ടറില്ലാത്തത് മൃഗപരിപാലനത്തില്‍ ഏര്പ്പെട്ടകര്ഷകരെ വലയ്ക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായിഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഡോക്ടര്‍ക്കാണ് അധിക ചുമതല. കാന്തല്ലൂര്‍ ഭാഗത്തെ ചുമതല നിര്‍വഹിക്കാന്‍ പ്രയാസമുള്ളഘട്ടത്തിലാണ് മറയൂര്‍ പഞ്ചായത്തിന്റെ കൂടി അധിക ഭാരം നല്‍കിയിരിക്കുന്നത്.
മറയൂര്‍ ഗ്രാമപഞ്ചായത്തിലെ വനവാസി കോളനികളിലെ പ്രധാന വരുമാനമാര്‍ഗം ആടുവളര്‍ത്തലാണ്. ഇതിന് പുറമേക്ഷീരകര്ഷകരുംനിരവധിയാണ്.ഇരുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ക്ഷീരകര്‍ഷകര്‍ ഉള്പ്പെടെയുള്ളവര്മറയൂര് ബാബുനഗറിലുള്ള മൃഗാശുപത്രിയെയാണ് ആശ്രയിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുമായികിലോമീറ്ററുകള് യാത്ര ചെയ്ത് ഇവിടെ എത്തുമ്പോള്‍ നിരാശരായി മടങ്ങുകയാണ് പതിവ്.
കഴിഞ്ഞ ദിവസംആനക്കാല്പെട്ടിയിലും ബാബുനഗറിലും രോഗം ബാധിച്ച് മതിയായ ചികിത്സ ലഭിക്കാത്തതിനാല്വളര്ത്തുനായയുംആടും ചത്തിരുന്നു.തെരുവ്നായ്ക്കളുടെ ആക്രമണത്തില്‍ ഉള്പ്പെടെവളര്ത്ത് മൃഗങ്ങള്‍ ചാവുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി ഇവയുടെ പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ട്ടിഫിക്കറ്റും ഫോട്ടോയും ഹാജരാക്കേണ്ടതുണ്ട്. ഡോക്ടറുടെ അഭാവത്തില്‍ പല കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: