ശാന്തന്‍പാറ: പെരിയകനാലില്‍ ഉടുമ്പന്‍ചോല എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 210 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
35 ലിറ്ററിന്റെ ആറ് ക്യാനുകളിലായി കലിങ്കിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പ്രതികളെ കുറിച്ച് സൂജന ലഭിച്ചതായും എക്സൈസ് സംഘം പറഞ്ഞു. മൂന്നാര്‍ മേഖലയില്‍ നിന്നും പൂപ്പാറ, ശാന്തന്‍പാറ, രാജകുമാരി, തുടങ്ങിയ പ്രദേശങ്ങളിലേക്ക് സ്പിരിറ്റ് ഒഴുകുന്നതായിവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ദേശിയപാതയില്‍ വാഹന പരിശോധന കര്‍ശനമാക്കി. ഇന്നലെ രാവിലെ എക്സൈസ് സംഘം വാഹനപരിശോധന നടക്കുന്നതറിഞ്ഞ പ്രതികള്‍ പെരിയകനാലിന് സമീപത്തെ കലിംഗിനടിയില് സ്പിരിറ്റ് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു. തുടര്‍ന്നാണ് ഇന്‍സ്പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ കേസ് പിടികൂടിയത്. അടുത്തിടെ മറയൂര്‍ മേഖലയില്‍ നിന്ന് 2500 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: