റിയാദ്: ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം വീണ്ടെടുത്തു. പതിനഞ്ച് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആനന്ദ്,വ്ളാഡിമര്‍ ഫെഡോസിവ് , ഇയാന്‍ നിപ്പോനിയാച്ച്ട്ടി എന്നിവര്‍ പത്തര പോയിന്റു വീതം നേടി സമിനില പിടിച്ചു. തുടര്‍ന്ന് രണ്ട് ഗെയിം അടങ്ങുന്ന ടൈബ്രേക്കറില്‍ ആനന്ദ് 2-0 ന് ഫെഡോസിവിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി.
ആനന്ദ് 2003 ലാണ് അവസാനമായി റാപ്പിഡ് ചെസ് കിരീടം ചൂടിയത്. അന്ന് ഫൈനലില്‍ ക്രാംനിക്കിനെ തോല്‍പ്പിച്ചു.2013 ല്‍ ഫൈനലിലെത്തിയ ആനന്ദ് കാള്‍സനോട് തോറ്റു. കഴിഞ്ഞ ദിവസം ഇവിടെ ഒമ്പതാം റൗണ്ടില്‍ കാള്‍സനെ തോല്‍പ്പിച്ച് ആനന്ദ മധുരമായി പകവീട്ടി.
പതിനാലാം റൗണ്ടില്‍ ആനന്ദ് റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിസ്ചുക്കിനെ തോല്‍പ്പിച്ചു.അതേസമയം കാള്‍സനെ വ്ളാഡിസ്ലാവ് സമനിലയില്‍ കുരുക്കി. അവസാന റൗണ്ടില്‍ ആനന്ദ് ചൈനയുടെ ബു സിയാന്ഷിയുമായി സമനില പിടച്ചപ്പോള്‍ കാള്സന് ഗ്രിസ്ചുക്കിനോട് തോറ്റു.
പതിനഞ്ച് റൗണ്ട് മത്സരങ്ങളില്‍ ആനന്ദ് തോല്‍വിയറിയാതെയാണ് കിരീടം ചൂടിയത്. ആറു വിജയങ്ങളും ഒമ്പതു സമനിലയും കരസ്ഥമാക്കി.ലോക റാപ്പിഡ് ചെസ് കിരീടം വീണ്ടെടുത്ത വിശ്വനാഥന് ആനന്ദിനെ പ്രസിഡന്റ്് രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: