കണ്ണൂര്‍: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും കുടുംബവും സര്‍ക്കാര്‍ ചിലവില്‍ നടത്തിയ ചികിത്സാ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച. മന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രികളില്‍ ചികിത്സകള്‍ക്കായി നവംബര്‍ വരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്ക്. മന്ത്രിക്ക് തിരുവനന്തപുരത്തെ കടയില്‍ നിന്ന് 28,000 രൂപയ്ക്ക് കണ്ണടവാങ്ങിയതും വിവാദമാണ്.
ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ ഭക്ഷണസാധനങ്ങളുടെ ബില്‍ അടക്കം മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി സമര്‍പ്പിച്ച് പണം കൈപ്പറ്റിയ വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം ജനം ടിവി പുറത്തുവിടുകയായിരുന്നു. മന്ത്രിയുടെ ഭര്‍ത്താവ് കെ. ഭാസ്കരന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഭക്ഷണം കഴിച്ച 2695 രൂപയുടെ ബില്ല് മാറിയെടുത്തതായാണ് കണ്ടെത്തിയത്.
2016 സെപ്റ്റംബറില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി ഭര്‍ത്താവിന്റെ ചികിത്സച്ചെലവായി അരലക്ഷത്തിലേറെ രൂപയും കൈപ്പറ്റി. 7150 രൂപ പ്രതിദിന വാടകയുള്ള റൂമാണ് മന്ത്രിയും കുടുംബവും ഉപയോഗിച്ചത്. തൊഴില്‍രഹിതനായ ഭര്‍ത്താവ് തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് പണം കൈപ്പറ്റുന്നതിനായി മന്ത്രി സത്യപ്രസ്താവനയും നടത്തി.
ചികിത്സാ സമയത്ത് മന്ത്രിയുടെ ഭര്‍ത്താവ് മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. അതിനാല്‍ ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റിയത് നിയമവിരുദ്ധമാണ്. മാത്രമല്ല പ്രധാനാധ്യാപക പദവിയില്‍ നിന്ന് വിരമിച്ചയാളെന്ന രീതിയില്‍ പെന്ഷന് കൈപ്പറ്റുന്നുണ്ട്. ബില്ലില്‍ തലശ്ശേരിയിലെ ആശുപത്രിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ഈ പേരില്‍ തലശ്ശേരിയില്‍ ആശുപത്രിയില്ല.
മട്ടന്നൂരിലെ സിപിഎം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ ഭാസ്ക്കരന്‍ മാസ്റ്ററുടെ പല നടപടികളും പാര്‍ട്ടിക്കുളളില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ട പാര്‍ട്ടി കുടുംബങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് ജോലി നല്‍കാതെ മന്ത്രിയുടെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉന്നത തസ്തികയില്‍ നിയമനം നേടിയതും ചര്‍ച്ചയായി.
മന്ത്രിയുടെ ഭര്‍ത്താവ് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞടുപ്പ് ദിവസം മുന്‍ നഗരസഭാ അംഗം കൂടിയായ പാര്‍ട്ടിയുടെ പ്രാദേശിക വനിതാ നേതാവിനെ പരസ്യമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമായിരുന്നു. അവര്‍ ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒടുവില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിപ്പിച്ച് പ്രശ്നം ഒതുക്കി ത്തീര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: