ഹരിപ്പാട്: അന്യസംസ്ഥാന ഭാഗ്യക്കുറിക്ക് ലൈസന്‍സ് നല്‍കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.എം.മാണി. ഹരിപ്പാട് റവന്യൂ ടവറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ വിമര്‍ശനം അസ്ഥാനത്താണ്. ഗോവ സര്‍ക്കാര്‍ പഴയ പ്രൊമോട്ടറെ മാറ്റി പുതിയയാളെ നിയമിച്ച സംഭവത്തിലാണ് ഇപ്പോള്‍ ഇപ്രകാരം പ്രചരണം നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി വില്പനയില് 500 കോടിയുടെ വരുമാനമാണുണ്ടായിരുന്നത്. എന്നാല്‍ ഇത് 1,254 കോടിയായി ഉയര്‍ന്നു. ഇത് 2,000 കോടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ലോട്ടറി വില്പനയിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിച്ച് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു. രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: