ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാക്കിസ്ഥാനിലെ പാലസ്തീന് സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ പാലസ്തീനെ കടുത്ത അതൃപ്തി അറിയിക്കാനൊരുങ്ങി ഇന്ത്യ.
റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാക്കിസ്ഥാന് കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഹാഫീസ് സയീദിനൊപ്പം പാലസ്തീന് പ്രതിനിധി വലീദ് അബു അലി വേദി പങ്കിട്ടത്.
വിഷയം ഇന്ത്യയിലെ പാലസ്തീന് അംബാസിഡറെയും അധികൃതരെയും അറിയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരുവരും വേദി പങ്കിടുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
നാല്‍പ്പതോളം മത-തീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്. ഹാഫീസ് സയീദാണ് ഈ കൂട്ടായ്മയുടെ തലവന്‍.നേരത്തെ ആഗോളഭീകരവാദിയായി ഐക്യരാഷ്ട്ര സംഘടന ഹാഫിസ് സയീദിനെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: