കൊട്ടാരക്കര: ക്ഷേത്രസങ്കല്പത്തിനും വിശ്വാസസമൂഹത്തിനും നിരക്കാത്ത വിധത്തില്‍ ഭീഷണികള്‍ ഉയരുന്നതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ക്ഷേത്രത്തില്‍ ഊട്ടുപുരയുടെ ശിലാസ്ഥാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങളെ വെല്ലുവിളിക്കാനുള്ള നീക്കങ്ങള്‍ മന:പൂര്‍വമാണോ എന്നു സംശയിക്കുന്നു. ആരും അറിയാതെയാണ് നൂറുകണക്കിനു സ്ത്രീകള്‍ ശബരിമലയില്‍ എത്തിയതെന്നു കരുതാന്‍ കഴിയില്ല. ശബരിമലക്കെതിരായി അനാവശ്യപ്രചരണങ്ങള്‍ ഉണ്ടാകുന്നതും സംശയിക്കേണ്ടിയിരിക്കുന്നു. 22 കോടി രൂപയുടെ അധിക വരുമാനമാണ് ഇക്കുറി ശബരിമലയില്‍ ഉണ്ടായത്. ശബരിമലയിലെ പണം സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ എടുക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നൂറുകോടിയും സംസ്ഥാന സര്‍ക്കാര്‍ 204 കോടിയുമാണ് ഈവര്‍ഷം അനുവദിച്ചത്. ഇതില്‍ 70 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. ശബരിമല, കുളത്തൂപ്പുഴ, ആര്യങ്കാവ് ക്ഷേത്രങ്ങളെയും ഉള്‍പ്പെടുത്തി മൂന്നമ്പല ദര്‍ശന പദ്ധതി തയ്യാറാക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐഷാപോറ്റി എംഎല്‍എയുടെ അധ്യക്ഷതയില്‍ നഗരസഭാധ്യക്ഷ ബി.ശ്യാമളയമ്മ, കൗണ്‍സിലര്‍ എസ്.ആര്.രമേശ്, ദേവസ്വംബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍പോറ്റി, എക്—സി.എന്‍ജിനീയര്‍ സി.റ്റി.പത്മകുമാര്‍, ഡെപ്യുട്ടി കമ്മീഷണര്‍ കെ.എസ്.ബൈജു, അസി.കമ്മീഷണര്‍ ജി.രാജീവന്, ഉപദേശകസമിതി പ്രസിഡന്റ് പണയില്‍ ശശികുമാര്‍, സെക്രട്ടറി എസ്.ആര്.രവി, അസി.എന്‍ജിനീയര്‍ ഗിരീഷ്—കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: