വര്‍ക്കല: ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ഇന്നു മുതല്‍ ജനുവരി 1 വരെ ശിവഗിരി ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മട്ട് ജംഗ്ഷന്, ഗുരുകുലം ജംഗ്ഷന് എന്നിവിടങ്ങളില്‍ നിന്ന് ശിവഗിരിയിലേക്ക് പാസ്സ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ മാത്രമേ കടത്തി വിടുകയുള്ളൂ.
കല്ലമ്പലത്തു നിന്ന് വരുന്ന തീര്ഥാടനവാഹനങ്ങള് നരിക്കല്ലുമൂക്ക്, പാലച്ചിറ എന്നീ സ്ഥലങ്ങളില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു വട്ടപ്ലാംമൂട്ടില്‍ ആളിറക്കി ശേഷം ചെറിയ വാഹനങ്ങള്‍ ശിവഗിരി എച്ച്എസ് ഗ്രൗണ്ടിലും വലിയവാഹനങ്ങള്‍ നേഴ്സിംഗ് കോളേജ്, എസ്എന്‍ സെന്‍ട്രല്‍ സ്കൂള്‍, എസ്എന്‍ കോളേജ് എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. അഞ്ചുതെങ്ങ്-കടയ്ക്കാവൂര്‍ ഭാഗത്ത് നിന്നുവരുന്ന തീര്‍ഥാടകര്‍ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലംജംഗ്ഷനിലും കൊല്ലത്തുനിന്ന് പാരിപ്പള്ളി, കാപ്പില്‍ വഴി വരുന്ന വാഹനങ്ങള്‍ അയിരൂര്‍ നടയറ വഴി എസ്എന്‍ കോളേജ് ജംഗ്ഷനിലെത്തി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ശിവഗിരി തീര്‍ഥാടകരുമായി ഏതെങ്കിലും തരത്തില്‍ വര്‍ക്കല മൈതാനത്തെത്തുന്ന വാഹനങ്ങള്‍ തീര്‍ഥാടകരെ അവിടെ ഇറക്കിയശേഷം ചെറിയവാഹനങ്ങള്‍ നഗരസഭ ഹോമിയോആശുപത്രിക്ക് സമീപമുള്ള ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ വര്‍ക്കല ഗസ്റ്റ് ഹൗസിന് സമീപവും പെരുംങ്കുളം, ഹെലിപ്പാട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ഗുരുകുലം ജംഗ്ഷന് മുതല്‍ ശിവഗിരി ആല്‍ത്തറ ജംഗ്ഷന് വരെയും മട്ട് ജംഗ്ഷന് മുതല്‍ ശിവഗിരി ആല്‍ത്തറ ജംഗ്ഷന് വരെയും റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കില്ലെന്നു പോലീസ് അറിയിച്ചു. വഴിയോര കച്ചവടം, ഭിഷാടനം എന്നിവ നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: