കൊല്‍ക്കത്ത: ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ ബിജെപി പിടിമുറുക്കിയതോടെ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയും ആശങ്കയില്‍. രാഹുല്‍ ഗുജറാത്തില്‍ ചെയ്ത പോലെ മമതയും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും കയറിത്തുടങ്ങി.
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് പദ്ധതികളും പ്രഖ്യാപിക്കാന്‍ ആരംഭിച്ചു. ലക്ഷ്യം ഹിന്ദുവോട്ട്. ഹിന്ദു വിരുദ്ധം പറഞ്ഞ് മുസ്ളീങ്ങളുടെ വോട്ട് നേടുകയായിരുന്നു ഇതുവരെ അവരുടെ പരിപാടി. ‘ഇനിയും ഞാനിവിടെ വരും’. കപില മുനി ആശ്രമം സന്ദര്‍ശിച്ച് മടങ്ങവെ മമത ബാനര്‍ജി പറഞ്ഞു. സബാങിലെ ബിജെപിയുടെ മുന്നേറ്റം മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായാണ് മമതയുടെ ക്ഷേത്രസന്ദര്‍ശനം.
കഴിഞ്ഞ 26നാണ് ഗംഗാസാഗര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മമത കപില മുനി ആശ്രമം സന്ദര്‍ശിച്ചത്. മുഖ്യപുരോഹിതന്‍ ജ്ഞാന്സജിയുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ചയും നടത്തിയാണ് മടങ്ങിയത്. ജനുവരി 14ന് മകര സംക്രാന്തി പൂജയ്ക്കായി ഗംഗയിലും ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുക. ഇവരെ ലക്ഷ്യമിട്ടാണ് ഈ സന്ദര്‍ശനം.
കൂടാതെ താരാപഥ്, താരകേശ്വര്‍, കാളിഘട്ട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്താന്‍ മമത ഫണ്ട് അനുവദിക്കുകയും ചെയ്തു. ഗോത്രവര്‍ഗങ്ങളുടെ ശ്മശാനം നവീകരിക്കുകയും ചെയ്തു. ഇതുംപോരാതെ ഇടത്തരം കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
നിയമസഭാ തെഞ്ഞൈടുപ്പുകളില് സബാങ്, ദക്ഷിണ് കാന്തി എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ട് ഉയര്‍ന്നത് മമതയെയും പാര്‍ട്ടിയെയും ആശങ്കയിലാക്കിയിട്ടുണ്ട്. സബാങ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 1,06,179 വോട്ടും ബി.ജെ.പിക്ക് 37,476 വോട്ടുമാണ് ലഭിച്ചത്.
ബിജെപി 2016ല്‍ ഇവിടെ ലഭിച്ചത് 5,610 വോട്ടായിരുന്നു. ഒബിസി, എസ്.സി/എസ്.ടി, ഗോത്രവര്‍ഗങ്ങളും ബിജെപിക്ക് ഒപ്പമായതോടെ ഗ്രാമീണമേഖലകളിലെയും വോട്ട് പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: