ഹരിയാന: ആധാറില്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതിരിക്കുക. കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ ശകുന്തളയാണ് കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന സംഭവത്തിന് ഇരയാകേണ്ടി വന്നത്. സ്വകാര്യ ആശുപത്രി അധികൃതരുടെ ക്രൂരതയ്ക്കൊടുവില് അവര്‍ മരണത്തിനു കീഴടങ്ങി. ഹരിയാനയിലെ സോണിപ്പട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
വ്യാഴാഴ്ച മകനോടൊപ്പം ചികിത്സയ്ക്കെത്തിയ ശകുന്തളയ്ക്ക് ആധാര്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ അധികൃതര്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ശകുന്തളയ്ക്ക് ആധാറില്ലാത്തതിനാല്‍ മകന് പവന് കുമാറിന്റെ ആധാര്‍ കാര്‍ഡ് കാണിച്ചെങ്കിലും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഗുരുതരാവസ്ഥയിലെത്തിയ മാതാവിനെ ചികിത്സിക്കാത്തതിനെതിരെ പവന് കുമാര്‍ പ്രതിഷേധിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.
എന്നാല്‍, ഇവര്‍ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും അത്യാഹിത വിഭാഗത്തിലെത്തിച്ച ശകുന്തളയെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും ചുമതലയുണ്ടായിരുന്ന ഡോ.ദിവ്യ സക്സേന പറഞ്ഞു. ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്.ഗുരുതരമായി പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ ഉറപ്പുനല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: