തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പാലക്കാട് സ്വദേശികളെ കസ്റ്റിഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള ഒരാള്‍ കൊലക്കേസിലെ പ്രതിയാണെന്നാണ് സൂചന.
ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അയല്‍ക്കാരനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അയാളുടെ ഫോണില്‍ നിന്ന് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നു എന്നു പറഞ്ഞു. ഇത് വിശ്വാസത്തില്‍ എടുക്കാനാവില്ലെന്ന വിലയിരുത്തിലില്‍ വിശദമായ ചോദ്യം ചെയ്യലിലാണ് പൊലീസ്.
വെള്ളിയാഴ്ച കുന്നംകുളം സ്വദേശി സജേഷ്കുമാറിന്റെ ഫോണിലായിരുന്നു ഭീഷണി സന്ദേശമെത്തിയത്. പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അന്വേഷണം തുടങ്ങിയിരുന്നത്. അന്വേഷണത്തില്‍ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.
വെള്ളിയാഴ്ച മുഖ്യമന്ത്രി പാലക്കാട് ഉണ്ടായിരുന്നതിനാല്‍ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിരുന്നു. സിം ഉടമ സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ ഫോണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടതായി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: