ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദേവികുളം സബ്കളക്ടര്‍ വീണ്ടും രംഗത്ത്. പെരുമ്പാവൂരിലെ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ പ്ലാന്റേഷന്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈജോ ഗ്രൂപ്പ് എന്നീ കമ്പനികള്‍ക്ക് സബ്കളക്ടര്‍ നോട്ടീസയച്ചു.
ഭൂമിയെ സംബന്ധിക്കുന്ന രേഖകളുമായി ഹാജരാകാനാണ് ഉത്തരവ്. റോയല്‍ പ്ലാന്േഷനോട് ജനുവരി 23നും മൈജോ ഗ്രൂപ്പിനോട് ഫെബ്രുവരി മൂന്നാം വാരവുമാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിപിഎം നേതാവ് റജിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇവിടെ നൂറേക്കറിലധികം ഭൂമി കൈയേറിയിട്ടുണ്ട്. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് കൈയേറ്റം.
വനവാസികളുടെ പക്കല്‍ നിന്ന് 35 ഓളം പവര്‍ ഓഫ് അറ്റോണികള് ഒറ്റ ദിവസം കൊണ്ട് പെരുമ്പാവൂര്‍ കുറുപ്പുംപടിയിലുളള സബ്രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഒപ്പിട്ട് വാങ്ങുകയും ഇതുവഴി കൈമാറ്റത്തിന് അവകാശം സമ്പാദിച്ച് ഭൂമി സ്വന്തം പേരിലാക്കുകയും ആയിരുന്നു കമ്പനി. വെറും കടലാസ് കമ്പനി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനികാര്യ വകുപ്പ് നേരത്തെ അംഗീകാരം റദ്ദാക്കിയിരുന്നു.
സമാന രീതിയിലുള്ള കമ്പനി തന്നെയാണ് മൈജോ ഗ്രൂപ്പും. നിക്ഷേപ തട്ടിപ്പിന്റെ ഭാഗമായാണ് പവര്‍ ഓഫ് അറ്റോണി മുഖാന്തരം ഏക്കറുകണക്കിന് ഭൂമി കമ്പനി സ്വന്തമാക്കിയത്.
154 തണ്ടപ്പേരിലായിട്ട് 1000ത്തിലധികം പേരുടെ ഭൂമി ഇനി ഇവിടെ പരിശോധിക്കാനുണ്ട്. ജോയിസ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയതിന് ശേഷമുള്ള സബ്കളക്ടറുടെ ആദ്യ നടപടി കൂടിയാണിത്.
ഇന്നും തുടരുന്ന സിപിഎം-സിപിഐ പോരിലേയ്ക്ക് സംഭവം വഴി തുറന്നത് സര്‍ക്കാരിന് ഏറെ തലവേദന ആയിരുന്നു. കഴിഞ്ഞ ദിവസം കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: