ആലപ്പുഴ: സ്ത്രീകള്‍ സമസ്ത മേഖലയിലും ചവിട്ടിമെതിക്കപ്പെടുന്നതിന്റെ കാരണം ആദ്ധ്യാത്മികതയെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്. വിഎച്ച്പി ദുര്‍ഗ്ഗാവാഹിനി സംഘടിപ്പിച്ച ശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കുട്ടികള്‍ക്ക് വീടുകളില്‍ നിന്നാണ് ധൈര്യവും സംരക്ഷണവും പകര്‍ന്നു നല്‍കേണ്ടത്. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ത്തന്നെ ഒരാളുടെ സ്വഭാഴം രൂപീകരിക്കപ്പെടുന്നു. അതിനാല്‍ കുടുംബാന്തരീക്ഷം പവിത്രമായിരിക്കണം. സ്ത്രീകള്‍ വിചാരിച്ചാല്‍ മാത്രമേ കുടുംബവും സമൂഹവും നന്നാകുകയുള്ളൂ. നമ്മുടെ പൈതൃകമെന്താണെന്ന് വരും തലമുറയ്ക്ക പകര്‍ന്നു നല്‍കണം. എല്ലാത്തിനെയും സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍ അതിഥികള്‍ വീട്ടുകാരും വീട്ടുകാര്‍ പട്ടിണിയിലുമായ അവസ്ഥയിലാണ്. സംസ്കൃതം പഠിക്കാത്തതാണ് നമ്മുടെ പ്രധാന അപചയമെന്നും അവര്‍ പറഞ്ഞു.
ഡോ. എസ്. ഉമാദേവി അദ്ധ്യക്ഷയായി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ. അഞ്ജനാദേവി, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍, ഗീതാ രാംദാസ്, ഡോ. ഈശ്വരി ചന്ദ്രമോഹന്, ലളിതമ്മ രാജശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു. ഗാര്‍ഗി സ്വാഗതവും ഗാഥാ ഗോപകുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പഥസഞ്ചലനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: